2012 മേയ് 8, ചൊവ്വാഴ്ച

സേവനവാരം


മണ്ണിനു മറയിട്ട പച്ചപ്പിനെ 
ആയുധങ്ങള്‍ അരിഞ്ഞ് വീഴ്ത്തി
ആളും ആരവവും ഒഴിഞ്ഞപ്പോള്‍ 
ആ ചെടികളുടെ ഇലകളില്‍ 
വീണുറങ്ങിയ,
ചെറു ചില്ലകള്‍ക്കിടയില്‍ 
നൃത്തം  വച്ച  തുമ്പികളും പൂമ്പാറ്റകളും 
വിഭ്രാന്തരായി അവിടെ  പറന്നു നടന്നു 
യുദ്ധക്കളത്തില്‍ കബന്ധങ്ങള്‍ക്കിടയിലൂടെ 
ബന്ധുക്കളെ അന്വേഷിച്ചലയുന്നവരെപ്പോലെ.
പച്ചിലയുടെ മണം!
അതോ പച്ചരക്തത്തിന്‍റെ മണമോ?
അതോ നഷ്ടപ്പെട്ട പച്ചപ്പിന്‍റെ  മണമോ?

2 അഭിപ്രായങ്ങൾ: